Skip to main content

കുളക്കോഴി

അവിശ്വസനീയമായ പല കാര്യങ്ങള്‍ ലോകത്ത് സംഭവിക്കാറുണ്ട്. അത്തരത്തിലൊരു സംഭവത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 136000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കുളക്കോഴി വിഭാഗത്തില്‍ പെടുന്ന ഒരു പക്ഷിക്ക് വംശനാശം സംഭവിച്ചത്. പക്ഷേ ഇന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലെ പല ദ്വീപുകളിലും ഈ പക്ഷിയെ കാണാന്‍ കഴിയും. ഒരിക്കല്‍ വംശനാശം സംഭവിച്ചിട്ടും വീണ്ടും ഉയര്‍ത്തെഴുന്നേറ്റു വന്ന ഒരുപക്ഷേ ലോകത്തെ ഏക പക്ഷി വര്‍ഗമായിരിക്കും ഈ വിഭാഗത്തില്‍ പെട്ട കുളക്കോഴികള്‍. ഇവക്കു സംഭവിച്ച ഈ അപൂര്‍വ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കുകയാണിപ്പോള്‍ ഗവേഷകര്‍.

ഇറ്ററേറ്റീവ് ഇവല്യൂഷന്‍ എന്നാണ് കുളക്കോഴികള്‍ക്കു സംഭവിച്ച ഈ പ്രതിഭാസത്തെ ഗവേഷകര്‍ വിളിക്കുന്നത്. ഒരിക്കല്‍ വംശനാശം സംഭവിച്ചിട്ടും തിരികെ എത്തിയതിനാലാണ് ഈ പേര് ലഭിയ്ക്കാന്‍ കാരണം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അലഡാബ്ര എന്ന ദ്വീപിലാണ് ഇവയെ ഏറ്റവുമധികം ഇന്നു കാണാനാകുക. എന്നാല്‍ ഇതേ ദ്വീപില്‍ പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ജീവികളുണ്ടായിരുന്നു എന്ന കണ്ടെത്തലാണ് ഗവേഷകരെ അമ്പരപ്പിച്ചത്. ഇപ്പോഴുള്ള ജീവികള്‍ ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രം ദ്വീപിലേക്കെത്തിയതാണെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത് . അങ്ങനെയിരിക്കെ എങ്ങനെ ഒരു ലക്ഷത്തിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ജീവികള്‍ ദ്വീപിലുണ്ടാകും എന്ന ചോദ്യത്തിന് ഗവേഷകര്‍ക്കു ലഭിച്ച ഉത്തരമാണ് ഇറ്ററേറ്റീവ് ഇവല്യൂഷന്‍.

ഒരേ മുന്‍തലമുറയില്‍ പെട്ട ജീവികളില്‍ നിന്ന് രണ്ട് തവണ ഒരു ജീവി പരിണാമത്തിന്റെ ഭാഗമായി ഉണ്ടാകുന്നതിനെയാണ് ഇറ്ററേറ്റീവ് ഇവല്യൂഷന്‍ എന്നു വിളിക്കുന്നത്. റീല്‍ അഥവാ കുളക്കോഴി ഇനത്തില്‍പെട്ട അലഡാബ്രയിലെ ഈ ജീവികള്‍ക്ക് പറക്കാനുള്ള കഴിവില്ല. അതുകൊണ്ട് തന്നെ ഈ ദ്വീപില്‍ വംശനാശം സംഭവിച്ച ശേഷം മറ്റേതെങ്കിലും ദ്വീപില്‍നിന്ന് സമാനമായ പക്ഷിവര്‍ഗം കുടിയേറാനുള്ള സാധ്യതയില്ല. ഇതില്‍തന്നെ പറക്കാന്‍ കഴിവുള്ള ഒരു പൊതു മുന്‍തലമുറ പക്ഷിയില്‍ നിന്ന് രണ്ട് തവണ ഈ പക്ഷികള്‍ ഉരുത്തിരിഞ്ഞു വന്നതാകാം എന്ന നിഗമനത്തിലാണ് ഗവേഷകര്‍.

കഴുത്തിലുള്ള വെള്ള പാണ്ടാണ് ഈ വിഭാഗത്തില്‍ പെട്ട കുളക്കോഴികള്‍ക്ക് വൈറ്റ് ത്രോട്ടഡ് റെയ്ല്‍ എന്ന പേരു ലഭിക്കാന്‍ കാരണമായത്. ജലാശയങ്ങളോടു ചേര്‍ന്നാണ് വൈറ്റ് ത്രോട്ടഡ് റെയിലുകളെ കാണപ്പെടുന്നത്. വെള്ളത്തില്‍ മുങ്ങി ഇര പിടിക്കാന്‍ കഴിവുണ്ടെങ്കിലും ഏറെ നേരം നീന്താനൊന്നും ഇവയ്ക്ക് സാധ്യമല്ല. അതിനാല്‍ തന്നെ സമീപ ദ്വീപുകളില്‍ നിന്നു പോലും പക്ഷികള്‍ കുടിയേറാനുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നു. ഒരു കോഴിയുടെ വലുപ്പമുള്ള ഈ പക്ഷികളുടെ പൂര്‍വികര്‍ മഡഗാസ്‌കറില്‍ നിന്ന് അലഡാബ്രയിലേക്കത്തിയതാകാം എന്നാണു കണക്കു കൂട്ടുന്നത്.

അലഡാബ്ര ദ്വീപസമൂഹത്തിലും സമീപത്തുള്ള മറ്റ് ദ്വീപുകളിലും ഈ പക്ഷികള്‍ക്ക് ശത്രുക്കളില്ല. അതിനാല്‍ തന്നെ ഇവയ്ക്ക് പറക്കേണ്ടി വരാറില്ല. കാലക്രമേണ ഇവയുടെ ശരീര ഭാരം കൂടുകയും ചെയ്തതോടെ പറക്കാനുള്ള ശേഷി ഏതാണ്ട് പൂര്‍ണമായും ഇവയ്ക്ക് നഷ്ടപ്പെട്ടു എന്നാണു കരുതുന്നത്. രണ്ട് തവണയും ഈ ജീവികളുടെ പരിണാമത്തിന് ദ്വീപിലെ സാഹചര്യങ്ങള്‍തന്നെയാണ് നിര്‍ണായകമായതെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

ഏകദേശം ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ജലനിരപ്പിലുണ്ടായ വര്‍ധനവാണ് വൈറ്റ് ത്രോട്ടഡ് റെയ്ല്‍ ഇനത്തില്‍ പെട്ട പക്ഷികളിലെ അദ്യപക്ഷികള്‍ക്ക് വംശനാശം സംഭവിക്കാന്‍ കാരണമായത്. അക്കാലത്ത് അലഡാബ്ര ഉള്‍പ്പടെയുള്ള പ്രദേശത്തെ ദ്വീപുകളെല്ലാം വെള്ളത്തിടയില്‍ ആണ്ടുപോയിരുന്നു. ഇതോടെ മേഖലയിലെ ജീവിവര്‍ഗങ്ങളാകെ നശിക്കുകയും ചെയ്തു. തുടര്‍ന്നുള്ള കാലത്ത് വെള്ളം ഇറങ്ങിയതോടെ ദ്വീപുകള്‍ വീണ്ടും ഉയര്‍ന്നു വരികയും ഇവിടേക്ക് പുതിയ ജീവജാലങ്ങള്‍ കുടിയേറുകയും ചെയ്തു. ഈ കുടിയേറ്റത്തിന്റെ ഭാഗമായെത്തിയ പക്ഷികളില്‍ വൈറ്റ് ത്രോട്ടഡ് റെയ്ലിന്റെ പൂര്‍വികരുമുണ്ടായിരുന്നു. ഇതാണ് ഈ പക്ഷിവംശം പുനര്‍ജനിക്കാന്‍ കാരണമായതെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. എന്തായാലും ഈ സത്യം കണ്ട് ശാസ്ത്രലോകം വണ്ടറടിച്ചിരിക്കുകയാണ്.

Comments

Popular posts from this blog

തൃശൂർ ജില്ലയിലെ തിരുവില്വാമലപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം. മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും ഗംഗാനദിക്ക് തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം വള്ളുവനാടിന്റെ നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്നൊരിടമുണ്ട്; ഐവർ മഠം. കുളിർമ തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത, ഈ മഹാ ശ്മശാനത്തിൽ ഒരു ദിനം മരവിച്ച കാഴ്ചകൾക്കായി നമുക്ക് മാറ്റിവെക്കാം. കാശികഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതശരീരങ്ങൾ എരിഞ്ഞമർന്ന ഒരിടമാണ് ഐ...

ലിവര്‍ ക്യാന്‍സര്‍, പ്രാരംഭ ലക്ഷണങ്ങള്‍

മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും രണ്ടാമത്തെ വലിയ അവയവവും കൂടിയാണിത്. ആരോഗ്യകരമായ ഒരു ജീവിതത്തിന് കരളിന്‍റെ ശരിയായ പ്രവര്‍ത്തനം ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ന് ഏറെ കണ്ടുവരുന്ന മാരകമായ ഒരു രോഗമാണ് കരളിലുണ്ടാകുന്ന ക്യാന്‍സര്‍. കരളിന്‍റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സംശയങ്ങള്‍ തോന്നിക്കുന്ന ചില അടയാളങ്ങള്‍ ഉണ്ടാവാം. ഇവ നേരത്തെ മനസിലാക്കിയിരുന്നാല്‍ തുടക്കത്തില്‍ തന്നെ ശരിയായ വൈദ്യസഹായം നേടാനാവും. ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ വേഗത്തില്‍ രോഗമുക്തി നേടാനാവും. കരളിലെ ക്യാന്‍സര്‍ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളും, പൊതുവായ സൂചനകളുമാണ് ഇവിടെ പറയുന്നത്. മഞ്ഞപ്പിത്തം മഞ്ഞപ്പിത്തം ഒരു രോഗമല്ല. കരളിന്‍റെ പ്രവര്‍ത്തനത്തിലുള്ള തകരാറാണ്. കരളിന്‍റെ പ്രവര്‍ത്തനം തകരാറിലാകുന്നത് ശരീരത്തില്‍ ബിലിറൂബിന്‍ പെരുകുന്ന അവസ്ഥയുണ്ടാക്കും. കരളിലെ ക്യാന്‍സറിന്‍റെ ലക്ഷണമായി മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെടാറുണ്ട്. ശരീരഭാരം കുറയല്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ ശരിയായി നടത്തിക്കൊണ്ട് പോകാന്‍ സഹായിക്കുന്ന അവയവമാണ് കരള്‍. കരളിന്‍റെ പ...

ചൈനയിലെ ക്വിനായി തടാകത്തിന്റെ അടിയിലെ പുരാതന നഗരം Ancient Underwater City Submerged in China's Qiandao Lake

ചൈനയിലെ ക്വിനായി തടാകത്തിൽ നോക്കിയാൽ അസാധരണമായി എന്തൊ ങ്കിലും മുണ്ടെന്ന് ഊഹിക്കാൻ കഴിയില്ല എന്നാൽ ഈ തടാകത്തിന്റെ അടിയിൽ നിദ്രകെള്ളുന്ന ഒരു നഗരം മുണ്ട് ' പുരതാന കാലത്ത് മിംഗ് .ക്വിങ്് രാജാ വംശങ്ങൾ നിലനിർത്തി സംരക്ഷിച്ച നഗരം   എന്നാൽ 1959-ൽ  ചൈന മുക്കിയ ഒരു നഗരം ഇപ്പോള്‍ ഡൈവേഴ്സിന്റെ സ്വര്‍ഗമാണ്. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്തിരുന്ന ലയണ്‍ സിറ്റി എന്നറിയപ്പെട്ട ഷിചെന്‍ഗ് നഗരം ഇന്നില്ല, അവിടെ മുകളില്‍ നിന്നും നോക്കിയാല്‍ വെള്ളം മാത്രമാണ് കാണുക. ഇനി എങ്ങിനെ ഈ നഗരം മുങ്ങിയെന്ന് അറിയേണ്ടേ? ചൈന മുക്കുകയായിരുന്നു ഈ നഗരത്തെ. 56 വര്‍ഷം മുന്‍പുവരെ ഇവിടം ചൈനീസ് കിഴക്കന്‍ പ്രവിശ്യയുടെ ഭരണസിരാകേന്ദ്രവും, വാണിജ്യ തലസ്ഥാനവും ഒക്കെ ആയിരുന്നു. തങ്ങളെ ബാധിച്ചിരുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ചൈനാ എടുത്ത തീരുമാനമാണ് ഈ നഗരത്തിന്റെ ഭാവി വെള്ളത്തിനടിയില്‍ ആക്കിയത്. പ്രദേശവാസികളായ 300 '000 ആളു ക ളെ അവിടെ നിന്നു മാറ്റി പാർപ്പിച്ചതിനുശോഷമാണ് നാഗരത്തെ മുക്കിയത് ഷിചെന്‍ഗ് നഗരത്തിന്റെ ചുറ്റുഭാഗവും 5 പര്‍വ്വതങ്ങള്‍ നിലകൊണ്ടിരുന്നു. ആ പര്‍വ്വതങ്ങളെ അണക്കെട്ടാക്കി എന്...