Skip to main content

ആനകളുടെ അനാഥാലയം





ആനകൾക്കായി ഒരു അനാഥാലയം ഉണ്ട് നമ്മുടെ നാട്ടിൽ അല്ല അങ്ങ് ശ്രീലങ്കയിൽ. നമുക്കും മാതൃക ആക്കാൻ ഒരു അനാഥാലയം. വന്യ മൃഗങ്ങളുടെ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടതും കൂട്ടം തെറ്റിയതുമായ ആനകളാണ് ഇവിടെ ഏറ്റവും കൂടുതൽ ഉള്ളത്. പരിക്കുപറ്റിയ ആനകളും കാല്‍നഷ്ടപ്പെട്ട വികലാംഗരായ ആനകളും ഈ അനാഥാലയത്തിലെ അന്തേവാസികളാണ്.

മനുഷ്യർക്ക് മാത്രമല്ല, മൃ​ഗങ്ങൾക്കുമുണ്ട് അനാഥാലയം. ഇത്തരത്തിൽ വാർദ്ധക്യം കൊണ്ടും മുറിവേറ്റും ഒറ്റപ്പെട്ടും കഴിയുന്ന ആനകൾക്ക് വേണ്ടി ഒരു അനാഥാലയമുണ്ട്. അയൽ രാജ്യമായ ശ്രീലങ്കയിലാണ് ആനകൾക്ക് വേണ്ടിയുള്ള ഈ അനാഥാലയം.

കൊളംബോയിലെ വിമാനത്താവളത്തില്‍ നിന്ന് പ്രധാന ഹില്‍സ്റ്റേഷനായ കാള്‍ഡിയിലേക്ക് പോകുന്ന വഴിയിൽ പിന്നാവാല എന്ന സ്ഥലത്താണിത്. ഡേവിഡ് ഷെൽറിക് വൈൽഡ്ലൈഫ് ട്രസ്റ്റ് എന്നാണ് ഈ ആന അനാഥാലയത്തിന്റെ പേര്.  25 ഏക്കർ വിസ്തൃതിയുള്ള അനാഥാലയത്തിൽ 52 ഗജവീരന്മാരാണ് ഇപ്പോഴുള്ളത്.

1977 ൽ ശ്രീലങ്കൻ മൃരസം​രക്ഷണ വകുപ്പാണ് കാട്ടിനുള്ളിൽ ഈ അനാഥാലയം നിർമ്മിച്ചത്. വന്യ മൃഗങ്ങളുടെ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടതും കൂട്ടം തെറ്റിയതുമായ ആനകളാണ് ഇവിടെ ഏറ്റവും കൂടുതൽ ഉള്ളത്. പരിക്കുപറ്റിയ ആനകളും കാല്‍നഷ്ടപ്പെട്ട വികലാംഗരായ ആനകളും ഈ അനാഥാലയത്തിലെ അന്തേവാസികളാണ്.

ഇവിടെ 1982 മുതല്‍ ആനകളുടെ ഗര്‍ഭധാരണവും പ്രസവവും നടന്നുവരുന്നു. ഇതുവരെയായി 30 ആനക്കുട്ടികളാണ് ഹോമിൽ  ജനിച്ചത്. വാർദ്ധക്യം ബാധിച്ച ആനകളേയും അനാഥാലയത്തിൽ പരിപാലിക്കുന്നുണ്ട്.മാസം തോറും മ‍ൃഗ ഡോക്ടർന്മാർ വന്ന് ആനകളുടെ ആ​രോ​ഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു വരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന സങ്കതമാണിത്. ശ്രീലങ്കയില്‍ ആനപ്പിണ്ടത്തില്‍ നിന്നും കടലാസ് ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിവിടെ വലിയൊരു വ്യവസായമായി വികസിച്ചിരിക്കുകയാണ്. ആനപ്പിണ്ടം പ്രോസസ് ചെയ്തുണ്ടാക്കുന്ന കടലാസുകള്‍ ഗുണനിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്നു. ഈ പേപ്പറുകള്‍കൊണ്ടുള്ള ബുക്കുകളും കവറുകളുമാണ് ഇപ്പോൾ ശ്രീലങ്കയിൽ വ്യാപകമായി ഉപയോ​ഗിച്ചിരിക്കുന്നത്.

Comments

Popular posts from this blog

തൃശൂർ ജില്ലയിലെ തിരുവില്വാമലപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം. മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും ഗംഗാനദിക്ക് തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം വള്ളുവനാടിന്റെ നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്നൊരിടമുണ്ട്; ഐവർ മഠം. കുളിർമ തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത, ഈ മഹാ ശ്മശാനത്തിൽ ഒരു ദിനം മരവിച്ച കാഴ്ചകൾക്കായി നമുക്ക് മാറ്റിവെക്കാം. കാശികഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതശരീരങ്ങൾ എരിഞ്ഞമർന്ന ഒരിടമാണ് ഐ...

ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രം കാണുന്ന അത്ഭുത ശിവന്‍…….!!!!

ദിവസേന ആറ് മണിക്കൂര്‍ മാത്രം ദര്‍ശനം നൽകുകയും ബാക്കിസമയം കടലിനടിയിലായിരിക്കുന്ന ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ.....!!! നാം കേട്ടിട്ടുള്ളവയില്‍ നി ന്നൊക്കെ ഏറെ വിചിത്രമാണ് ഇൗ ക്ഷേത്രവും രീതികളും. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ കോലിയാക്ക് എന്ന സ്ഥലത്താണ് ഈ അത്ഭുത ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് ഈ ശൈവ ക്ഷേത്രസ്ഥാനം. നിഷ്‌കളന്‍ മഹാദേവ് അല്ലെങ്കില്‍ നിഷ്‌കളങ്കേശ്വര്‍ എന്നാണ് ഇവിടെ ശിവന്‍ അറിയപ്പെടുന്നത്. ഇവിടുത്തെ ദർശനം പാപങ്ങളെല്ലാം കഴുകി തങ്ങളെ ശുദ്ധരാക്കും എന്ന വിശ്വാസത്തിലാണ് ഇൗ പേരു ലഭിച്ചത്. ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമേ ഈ ക്ഷേത്രം പുറത്ത് കാണാനാവൂ. ബാക്കി സമയങ്ങളില്‍ കടല്‍ജലം വന്നു മൂടുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.  വേലിയിറക്കത്തിന്റെ സമയം നോക്കിയാണ് ക്ഷേത്ര ദർശനം. കടലിലൂടെ കാല്‍നടയായി സഞ്ചരിച്ച് വേണം ക്ഷേത്രത്തിലെത്താൻ. വേലിയിറക്ക സമയത്ത് മാത്രമേ വെള്ളം ഇറങ്ങി പ്രതിഷ്ഠയും വിഗ്രഹങ്ങളും കാണാനാവൂ. എല്ലാ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും അമാവാസിയിലെ സന്ദര്‍ശനത്തി...