Skip to main content

നീലക്കണ്ണുകളും വെള്ളരോമങ്ങളുമുള്ള ആൽബ ;ലോകത്തിലെ ഒരേയൊരു ആൽബിനോ ഒറാങ് ഉട്ടാൻ!Rare albino orangutan spotted in Kalimantan rainforest




ലോകത്തിൽ അവശേഷിക്കുന്ന ഒരേയൊരു ആൽബിനോ ഒറാങ് ഉട്ടാനെ ബോർണിയോ ദ്വീപിൽ ജീവനോടെ കണ്ടെത്തി. ആൽബ എന്നു പേരു നൽകിയിരിക്കുന്ന ഒറാങ് ഉട്ടാനെ ഒരു വർഷത്തിനു ശേഷമാണ് വീണ്ടും ബോർണിയോ ദ്വീപിലെ മഴക്കാടുകളിൽ കണ്ടെത്തിയത്.

ബോർണിയോ ഒറാങ് ഉട്ടാന്‍ സർവൈവൽ ഫൗണ്ടേഷൻ 2017ലാണ് ആൽബയെ ഏറ്റെടുത്തത്. അതിനുമുൻപ് ഒറാങ് ഉട്ടാനെ ഇന്തോനീഷ്യയ്ക്ക്‌ കീഴിലുള്ള ബോർണിയോ ദ്വീപിന്റെ ഭാഗത്ത് വസിക്കുന്ന ഗ്രാമവാസികൾ വളർത്തുമൃഗമായി കൂട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കണ്ടെത്തുന്ന സമയത്ത് ഭക്ഷണകുറവും നിർജലീകരണവും കീടങ്ങളുടെ ആക്രമണവും മൂലം ക്ഷീണിച്ച നിലയിലായിരുന്നു ആൽബ.
നീലനിറത്തിലുള്ള കണ്ണുകളും വെള്ളരോമങ്ങളുമുള്ള ഒറാങ് ഉട്ടാനെ 2018 അവസാനത്തോടെയാണ് ബോർണിയോ മഴക്കാട്ടിലേക്കു തുറന്നുവിട്ടത്. ആൽബയ്ക്ക്‌ അന്ന് 6 വയസ്സ് പ്രായം ഉണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ബോർണിയോ വനത്തിൽ കണ്ടെത്തിയപ്പോൾ  ആൽബയുടെ ആരോഗ്യം തൃപ്തികരമായിരുന്നുവെന്ന് അധികൃതർവ്യക്തമാക്കി. മരത്തിൽ ഭക്ഷണം തേടുന്ന നിലയിലാണ് ആൽബയെ കണ്ടെത്തിയത്.
അമ്മയിൽ നിന്നും വേർപെട്ട ശേഷം വേട്ടക്കാരുടെ കയ്യിൽ അകപ്പട്ടാകാം ആൽബ നാട്ടിലെത്തിയതെന്നാണു കരുതുന്നത്. ഗ്രാമവാസികളിൽ നിന്നും ഏറ്റെടുത്തശേഷം 2018 ജൂണിൽ ഒറാങ് ഉട്ടാനെ മനുഷ്യനിർമിതമായ പത്ത് ഹെക്ടർ വനത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു . മറ്റ് ഇനത്തിൽപ്പെട്ട 3 ഒറാങ് ഉട്ടാനുകളോടൊപ്പം കഴിഞ്ഞ ആൽബയുടെ ആരോഗ്യസ്ഥിതി അധികൃതരുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. ആൽബ പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തുകയും സ്വയം കാര്യങ്ങൾ ചെയ്യാൽ പഠിക്കുകയും ചെയ്തു എന്നുറപ്പാക്കിയ ശേഷമാണ് ബോർണിയോ വനത്തിലേക്കു തിരിച്ചയച്ചത്.
ആൽബിനോ വർഗത്തിൽപ്പെട്ട  ഒറാങ് ഉട്ടാനുകൾക്ക്‌ കാഴ്ചയ്ക്കും കേൾവിക്കും പ്രശ്നമുണ്ടാകുന്നത് സാധാരണമാണ്. ഇതിനുപുറമേ വളർച്ചയെത്തുന്നതോടെ ഇവയുടെ ത്വക്കിൽ അർബുദം ബാധിക്കാനുള്ള സാധ്യതയുമേറെയാണ്. ഇത് പരിഗണിച്ച് പ്രത്യേക പരിരക്ഷണമാണ് ആൽബയ്ക്ക്‌ നൽകിയിരുന്നത്.

Comments

Popular posts from this blog

തൃശൂർ ജില്ലയിലെ തിരുവില്വാമലപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം. മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും ഗംഗാനദിക്ക് തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം വള്ളുവനാടിന്റെ നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്നൊരിടമുണ്ട്; ഐവർ മഠം. കുളിർമ തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത, ഈ മഹാ ശ്മശാനത്തിൽ ഒരു ദിനം മരവിച്ച കാഴ്ചകൾക്കായി നമുക്ക് മാറ്റിവെക്കാം. കാശികഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതശരീരങ്ങൾ എരിഞ്ഞമർന്ന ഒരിടമാണ് ഐ...

ലിവര്‍ ക്യാന്‍സര്‍, പ്രാരംഭ ലക്ഷണങ്ങള്‍

മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും രണ്ടാമത്തെ വലിയ അവയവവും കൂടിയാണിത്. ആരോഗ്യകരമായ ഒരു ജീവിതത്തിന് കരളിന്‍റെ ശരിയായ പ്രവര്‍ത്തനം ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ന് ഏറെ കണ്ടുവരുന്ന മാരകമായ ഒരു രോഗമാണ് കരളിലുണ്ടാകുന്ന ക്യാന്‍സര്‍. കരളിന്‍റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സംശയങ്ങള്‍ തോന്നിക്കുന്ന ചില അടയാളങ്ങള്‍ ഉണ്ടാവാം. ഇവ നേരത്തെ മനസിലാക്കിയിരുന്നാല്‍ തുടക്കത്തില്‍ തന്നെ ശരിയായ വൈദ്യസഹായം നേടാനാവും. ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ വേഗത്തില്‍ രോഗമുക്തി നേടാനാവും. കരളിലെ ക്യാന്‍സര്‍ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളും, പൊതുവായ സൂചനകളുമാണ് ഇവിടെ പറയുന്നത്. മഞ്ഞപ്പിത്തം മഞ്ഞപ്പിത്തം ഒരു രോഗമല്ല. കരളിന്‍റെ പ്രവര്‍ത്തനത്തിലുള്ള തകരാറാണ്. കരളിന്‍റെ പ്രവര്‍ത്തനം തകരാറിലാകുന്നത് ശരീരത്തില്‍ ബിലിറൂബിന്‍ പെരുകുന്ന അവസ്ഥയുണ്ടാക്കും. കരളിലെ ക്യാന്‍സറിന്‍റെ ലക്ഷണമായി മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെടാറുണ്ട്. ശരീരഭാരം കുറയല്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ ശരിയായി നടത്തിക്കൊണ്ട് പോകാന്‍ സഹായിക്കുന്ന അവയവമാണ് കരള്‍. കരളിന്‍റെ പ...

ചൈനയിലെ ക്വിനായി തടാകത്തിന്റെ അടിയിലെ പുരാതന നഗരം Ancient Underwater City Submerged in China's Qiandao Lake

ചൈനയിലെ ക്വിനായി തടാകത്തിൽ നോക്കിയാൽ അസാധരണമായി എന്തൊ ങ്കിലും മുണ്ടെന്ന് ഊഹിക്കാൻ കഴിയില്ല എന്നാൽ ഈ തടാകത്തിന്റെ അടിയിൽ നിദ്രകെള്ളുന്ന ഒരു നഗരം മുണ്ട് ' പുരതാന കാലത്ത് മിംഗ് .ക്വിങ്് രാജാ വംശങ്ങൾ നിലനിർത്തി സംരക്ഷിച്ച നഗരം   എന്നാൽ 1959-ൽ  ചൈന മുക്കിയ ഒരു നഗരം ഇപ്പോള്‍ ഡൈവേഴ്സിന്റെ സ്വര്‍ഗമാണ്. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്തിരുന്ന ലയണ്‍ സിറ്റി എന്നറിയപ്പെട്ട ഷിചെന്‍ഗ് നഗരം ഇന്നില്ല, അവിടെ മുകളില്‍ നിന്നും നോക്കിയാല്‍ വെള്ളം മാത്രമാണ് കാണുക. ഇനി എങ്ങിനെ ഈ നഗരം മുങ്ങിയെന്ന് അറിയേണ്ടേ? ചൈന മുക്കുകയായിരുന്നു ഈ നഗരത്തെ. 56 വര്‍ഷം മുന്‍പുവരെ ഇവിടം ചൈനീസ് കിഴക്കന്‍ പ്രവിശ്യയുടെ ഭരണസിരാകേന്ദ്രവും, വാണിജ്യ തലസ്ഥാനവും ഒക്കെ ആയിരുന്നു. തങ്ങളെ ബാധിച്ചിരുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ചൈനാ എടുത്ത തീരുമാനമാണ് ഈ നഗരത്തിന്റെ ഭാവി വെള്ളത്തിനടിയില്‍ ആക്കിയത്. പ്രദേശവാസികളായ 300 '000 ആളു ക ളെ അവിടെ നിന്നു മാറ്റി പാർപ്പിച്ചതിനുശോഷമാണ് നാഗരത്തെ മുക്കിയത് ഷിചെന്‍ഗ് നഗരത്തിന്റെ ചുറ്റുഭാഗവും 5 പര്‍വ്വതങ്ങള്‍ നിലകൊണ്ടിരുന്നു. ആ പര്‍വ്വതങ്ങളെ അണക്കെട്ടാക്കി എന്...