Skip to main content

രേവതി പട്ടത്താനം

 

  കോഴിക്കോട് തളി ക്ഷേത്രത്തിൽ സാമൂതിരി കാലം മുതൽ നടത്തിവന്നിരുന്ന വിജ്ഞാന സദസ്സായിരുന്നു പട്ടത്താനം. ഭട്ട്‌ സ്ഥാനം എന്ന സംസ്കൃത പദത്തിൽ നിന്നാണ് പട്ടത്താനം രൂപപ്പെട്ടത്. ഇന്നത്തെ ഡോക്ടറേറ്റ്ന് തുല്യമായ സാമൂതിരി ക്കാലത്തെ പദവി. തുലാമാസത്തിലെ രേവതി നാളിൽ ആരംഭിക്കുന്നതിനാൽ ഇത് രേവതി പട്ടത്താനം ആയി


  കോഴിക്കോട് തളി ക്ഷേത്രത്തിൽ സാമൂതിരി കാലം മുതൽ നടത്തിവന്നിരുന്ന വിജ്ഞാന സദസ്സായിരുന്നു പട്ടത്താനം. ഭട്ട്‌ സ്ഥാനം എന്ന സംസ്കൃത പദത്തിൽ നിന്നാണ് പട്ടത്താനം രൂപപ്പെട്ടത്. ഇന്നത്തെ ഡോക്ടറേറ്റ്ന് തുല്യമായ സാമൂതിരി ക്കാലത്തെ പദവി. തുലാമാസത്തിലെ രേവതി നാളിൽ ആരംഭിക്കുന്നതിനാൽ ഇത് രേവതി പട്ടത്താനം ആയി. 

തളിക്ഷേത്രത്തിൽ നടത്തുന്ന വിദ്വൽസദസ്സായതിനാൽ തളിത്താനമെന്നും ഇത് അറിയപ്പെടുന്നു. രേവതി നാളിൽ തുടങ്ങി തിരുവാതിര വരെ ഏഴ് ദിവസമാണ് വാഗ്വാദങ്ങൾ നടക്കുക. അവസാന ദിവസം വിജയിയെ നിശ്ചയിച്ച് ഭട്ട് സ്ഥാനവും പണക്കിഴിയും നൽകി സദസ്സ് സമാപിക്കും.

  കേരളോത്പത്തി പ്രകാരം ക്രിസ്തുവർഷം 1466നും 1477നും ഇടയിലായിരിക്കം രേവതി പട്ടത്താനം ആരംഭിച്ചതെന്ന് കരുതുന്നു. അന്നത്തെ സാമൂതിരി ആയിരുന്ന മാനവിക്രമനാണ് കോൽക്കുന്നത്ത് ശിവാങ്കൾ എന്ന യോഗീവര്യന്റെ ഉപദേശപ്രകാരം ഇൗ വിദ്വൽ സദസ്സ് ആരംഭിച്ചതെന്ന് ഭൂരിഭാഗം ചരിത്രകാരന്മാരും പറയുന്നത്. സാമൂതിരി കുടുംബത്തിലെ തമ്പുരാട്ടിയുടെ ദുരുദ്ദേശപരമായ പ്രവർത്തനങ്ങൾ കാരണം ഒരു പൂർവ്വീകൻ ദുർമരണപ്പെട്ടത്തിന് പരിഹാരമായാണ് യോഗീവര്യൻ പട്ടത്താനം ആരംഭിക്കാൻ നിർദ്ദേശിച്ചത്.

  തളി ക്ഷേത്രത്തിലെ വാതിൽമാടത്തിൽ വെച്ചാണ് സംവാദങ്ങൾ നടക്കുക. വടക്കും തെക്കുമായി നീണ്ടുകിടക്കുന്ന വാതിൽമാടത്തിൽ ഓരോ വിഷയത്തിനും പ്രത്യേക സ്ഥാനമുണ്ട്. തെക്കേ ഭാഗത്തിന്റെ തെക്കേയറ്റത്ത് കത്തിച്ച നിലവിളക്കിന് മുന്നിലായി ഭട്ടമീമാംസയും വടക്കേയറ്റത്ത് വിളക്കിനു മുന്നിൽ പ്രഭാകരമീമാംസയും വടക്ക് ഭാഗത്തെ തെക്കേയറ്റത്ത് വ്യാകരണം വടക്കേയറ്റത്ത് വേദാന്തം എന്നിങ്ങനെയാണ് സ്ഥാനങ്ങൾ.

  കുന്നംകുളത്തിനടുത്തുള്ള പയ്യൂർ പട്ടേരി മാരാണ്‌ വിജ്ഞനസദസ്സിന്റെ വിധി നിർണയിക്കുന്നത്. വാഗ്വാദത്തിന്റെ അവസാനം ഇവർ നൽകുന്ന വിജയികളുടെ പട്ടിക മങ്ങാട്ടച്ചൻ വായിക്കുമ്പോൾ സാമൂതിരിയോ തൽസ്ഥാനീയനോ പണക്കിഴി നൽകി വിജയികളെ ആദരിക്കും.
  കോഴിക്കോട് തളി ക്ഷേത്രത്തിൽ സാമൂതിരി കാലം മുതൽ നടത്തിവന്നിരുന്ന വിജ്ഞാന സദസ്സായിരുന്നു പട്ടത്താനം. ഭട്ട്‌ സ്ഥാനം എന്ന സംസ്കൃത പദത്തിൽ നിന്നാണ് പട്ടത്താനം രൂപപ്പെട്ടത്. ഇന്നത്തെ ഡോക്ടറേറ്റ്ന് തുല്യമായ സാമൂതിരി ക്കാലത്തെ പദവി. തുലാമാസത്തിലെ രേവതി നാളിൽ ആരംഭിക്കുന്നതിനാൽ ഇത് രേവതി പട്ടത്താനം ആയി


  കോവിലകത്ത് നിന്നുള്ള തിരുവെഴുത്തുകൾ സാമൂതിരി സഭായോഗങ്ങൾ, വൈദീക നമ്പൂതിരിമാർ, കോവിലകത്തെ തമ്പുരാക്കന്മാർ എന്നിവർക്ക് അയക്കുന്നതോടെയാണ് പട്ടത്താനത്തിന്റെ ചടങ്ങുകൾ ആരംഭിക്കുന്നത്. ക്ഷണം ലഭിക്കാത്ത ആർക്കും പട്ടത്താനത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.

  സാമൂതിരി ഏർപ്പെടുത്തിയ ഭട്ടസ്ഥാനം കേരളത്തിലെയും അന്യദേശങ്ങളിലെയും പണ്ഡിതന്മാരെ ധാരാളമായി ആകർഷിച്ചിരുന്നു. മേൽപ്പത്തൂർ നാരായണ ഭട്ടതിരി, കാക്കശ്ശേരി ഭട്ടതിരി, ചേന്നാസ്‌ നമ്പൂതിരി, ഉദണ്ഡ ശാസ്ത്രികൾ, തുടങ്ങിയ പണ്ഡിത ശ്രേഷ്ഠർ പട്ടത്താനത്തിൽ വിജയികളായിട്ടുണ്ട്.
  കോഴിക്കോട് തളി ക്ഷേത്രത്തിൽ സാമൂതിരി കാലം മുതൽ നടത്തിവന്നിരുന്ന വിജ്ഞാന സദസ്സായിരുന്നു പട്ടത്താനം. ഭട്ട്‌ സ്ഥാനം എന്ന സംസ്കൃത പദത്തിൽ നിന്നാണ് പട്ടത്താനം രൂപപ്പെട്ടത്. ഇന്നത്തെ ഡോക്ടറേറ്റ്ന് തുല്യമായ സാമൂതിരി ക്കാലത്തെ പദവി. തുലാമാസത്തിലെ രേവതി നാളിൽ ആരംഭിക്കുന്നതിനാൽ ഇത് രേവതി പട്ടത്താനം ആയി



  ടിപ്പുവിന്റെ പട മലബാറിൽ ആക്രമണം ആരംഭിക്കുന്നതുവരെ രേവതി പട്ടത്താനം തുടർച്ചയായി നടന്നിരുന്നു. അതിനു ശേഷം 1840-ല്‍‌ ശക്തൻ സാമൂതിരി ഇത് വീണ്ടും പുന:രാരംഭിച്ചു. പിന്നീട് 1934- വരെ കൂറ്റല്ലൂർ നമ്പൂതിരിമാർ സദസ്സ് നടത്തി. ഇന്ന് പട്ടത്താനത്തിന് നേതൃത്വം നൽകുന്നത് പട്ടത്താന സമിതിയാണ്. അതുപോലെ വേദിയിലും ഇന്ന് മാറ്റമുണ്ട്. രാജഭരണം അവസാനിച്ച ശേഷം തളി ക്ഷേത്രത്തിന് പകരം ക്ഷേത്രത്തോട് ചേർന്നുള്ള സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിലെ ഗുരുവായൂരപ്പൻ ഹാളിലാണ് സദസ്സ് സംഘടിപ്പിക്കുന്നത്. കോവിലകത്ത് നിന്ന് സാമൂതിരി സ്ഥാനീയൻ ഇന്നും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.




Comments

Popular posts from this blog

തൃശൂർ ജില്ലയിലെ തിരുവില്വാമലപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം. മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും ഗംഗാനദിക്ക് തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം വള്ളുവനാടിന്റെ നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്നൊരിടമുണ്ട്; ഐവർ മഠം. കുളിർമ തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത, ഈ മഹാ ശ്മശാനത്തിൽ ഒരു ദിനം മരവിച്ച കാഴ്ചകൾക്കായി നമുക്ക് മാറ്റിവെക്കാം. കാശികഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതശരീരങ്ങൾ എരിഞ്ഞമർന്ന ഒരിടമാണ് ഐ...

ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രം കാണുന്ന അത്ഭുത ശിവന്‍…….!!!!

ദിവസേന ആറ് മണിക്കൂര്‍ മാത്രം ദര്‍ശനം നൽകുകയും ബാക്കിസമയം കടലിനടിയിലായിരിക്കുന്ന ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ.....!!! നാം കേട്ടിട്ടുള്ളവയില്‍ നി ന്നൊക്കെ ഏറെ വിചിത്രമാണ് ഇൗ ക്ഷേത്രവും രീതികളും. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ കോലിയാക്ക് എന്ന സ്ഥലത്താണ് ഈ അത്ഭുത ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് ഈ ശൈവ ക്ഷേത്രസ്ഥാനം. നിഷ്‌കളന്‍ മഹാദേവ് അല്ലെങ്കില്‍ നിഷ്‌കളങ്കേശ്വര്‍ എന്നാണ് ഇവിടെ ശിവന്‍ അറിയപ്പെടുന്നത്. ഇവിടുത്തെ ദർശനം പാപങ്ങളെല്ലാം കഴുകി തങ്ങളെ ശുദ്ധരാക്കും എന്ന വിശ്വാസത്തിലാണ് ഇൗ പേരു ലഭിച്ചത്. ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമേ ഈ ക്ഷേത്രം പുറത്ത് കാണാനാവൂ. ബാക്കി സമയങ്ങളില്‍ കടല്‍ജലം വന്നു മൂടുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.  വേലിയിറക്കത്തിന്റെ സമയം നോക്കിയാണ് ക്ഷേത്ര ദർശനം. കടലിലൂടെ കാല്‍നടയായി സഞ്ചരിച്ച് വേണം ക്ഷേത്രത്തിലെത്താൻ. വേലിയിറക്ക സമയത്ത് മാത്രമേ വെള്ളം ഇറങ്ങി പ്രതിഷ്ഠയും വിഗ്രഹങ്ങളും കാണാനാവൂ. എല്ലാ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും അമാവാസിയിലെ സന്ദര്‍ശനത്തി...