Skip to main content

Posts

വിമാനത്താവളം ഇല്ലെങ്കിലെന്താ? കാഴ്ചകള്‍ പൊളിയാണല്ലോ Did you know these countries in the world do NOT have airports of their own?

അന്താരാഷ്ട്ര യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഏറ്റവുമാദ്യം നോക്കുക പോകുന്ന ഇടത്തിന് ഏറ്റവുമടുത്തുള്ള വിമാനത്താവളമേതെന്നായിരിക്കും ? പോകുന്ന രാജ്യത്തിന് വിമാനത്താവളമില്ലെങ്കിലോ ? ഹേയ് ! വിമാനത്താവളമില്ലാത്ത രാജ്യമോ ? അങ്ങനെയൊന്നുണ്ടോ എന്നല്ലേ ചോദ്യം . കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും സംഗതി സത്യമാണ് . വിമാനത്താവളമില്ലെങ്കിലും അതില്‍ മിക്ക രാജ്യങ്ങളും വിനോദ സഞ്ചാര രംഗത്ത് മുന്‍പന്തിയില്‍ തന്നെയാണുള്ളത് . ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് സഞ്ചാരികള്‍ തേടിയെത്തുന്ന ഈ രാജ്യങ്ങളില്‍ സ്ഥലപരിമിതി കൊണ്ടാണ് വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാത്തതത്രെ . ഇതാ സ്വന്തമായി വിമാനത്താവളങ്ങള്‍ ഇല്ലാത്ത ലോകരാജ്യങ്ങള്‍ പരിചയപ്പെടാം ...  വത്തിക്കാന്‍ സിറ്റി   ലോകത്തിലേറ്റവും അധികം വിനോദ സഞ്ചാരികളും തീര്‍ഥാടകരും എത്തിച്ചേരുന്ന വത്തിക്കാന്‍ സിറ്റിയില്‍ വിമാനത്താവളമില്ലെന്നത് പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും . ഇറ്റലിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പരമാധികാര രാജ്യമായ വത്തിക്കാന്‍ ക്രിസ്തീയ വിശ്വാസികള്‍ ഏറ്റവുമധികം എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ് . റോമ...
Recent posts

രേവതി പട്ടത്താനം

    കോഴിക്കോട് തളി ക്ഷേത്രത്തിൽ സാമൂതിരി കാലം മുതൽ നടത്തിവന്നിരുന്ന വിജ്ഞാന സദസ്സായിരുന്നു പട്ടത്താനം. ഭട്ട്‌ സ്ഥാനം എന്ന സംസ്കൃത പദത്തിൽ നിന്നാണ് പട്ടത്താനം രൂപപ്പെട്ടത്. ഇന്നത്തെ ഡോക്ടറേറ്റ്ന് തുല്യമായ സാമൂതിരി ക്കാലത്തെ പദവി. തുലാമാസത്തിലെ രേവതി നാളിൽ ആരംഭിക്കുന്നതിനാൽ ഇത് രേവതി പട്ടത്താനം ആയി.  തളിക്ഷേത്രത്തിൽ നടത്തുന്ന വിദ്വൽസദസ്സായതിനാൽ തളിത്താനമെന്നും ഇത് അറിയപ്പെടുന്നു. രേവതി നാളിൽ തുടങ്ങി തിരുവാതിര വരെ ഏഴ് ദിവസമാണ് വാഗ്വാദങ്ങൾ നടക്കുക. അവസാന ദിവസം വിജയിയെ നിശ്ചയിച്ച് ഭട്ട് സ്ഥാനവും പണക്കിഴിയും നൽകി സദസ്സ് സമാപിക്കും.   കേരളോത്പത്തി പ്രകാരം ക്രിസ്തുവർഷം 1466നും 1477നും ഇടയിലായിരിക്കം രേവതി പട്ടത്താനം ആരംഭിച്ചതെന്ന് കരുതുന്നു. അന്നത്തെ സാമൂതിരി ആയിരുന്ന മാനവിക്രമനാണ് കോൽക്കുന്നത്ത് ശിവാങ്കൾ എന്ന യോഗീവര്യന്റെ ഉപദേശപ്രകാരം ഇൗ വിദ്വൽ സദസ്സ് ആരംഭിച്ചതെന്ന് ഭൂരിഭാഗം ചരിത്രകാരന്മാരും പറയുന്നത്. സാമൂതിരി കുടുംബത്തിലെ തമ്പുരാട്ടിയുടെ ദുരുദ്ദേശപരമായ പ്രവർത്തനങ്ങൾ കാരണം ഒരു പൂർവ്വീകൻ ദുർമരണപ്പെട്ടത്തിന് പരിഹാരമായാണ് യോഗീവര്യൻ പട്ടത്താനം ആരംഭിക്കാൻ നിർദ്ദേശിച്...

ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രം കാണുന്ന അത്ഭുത ശിവന്‍…….!!!!

ദിവസേന ആറ് മണിക്കൂര്‍ മാത്രം ദര്‍ശനം നൽകുകയും ബാക്കിസമയം കടലിനടിയിലായിരിക്കുന്ന ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ.....!!! നാം കേട്ടിട്ടുള്ളവയില്‍ നി ന്നൊക്കെ ഏറെ വിചിത്രമാണ് ഇൗ ക്ഷേത്രവും രീതികളും. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ കോലിയാക്ക് എന്ന സ്ഥലത്താണ് ഈ അത്ഭുത ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് ഈ ശൈവ ക്ഷേത്രസ്ഥാനം. നിഷ്‌കളന്‍ മഹാദേവ് അല്ലെങ്കില്‍ നിഷ്‌കളങ്കേശ്വര്‍ എന്നാണ് ഇവിടെ ശിവന്‍ അറിയപ്പെടുന്നത്. ഇവിടുത്തെ ദർശനം പാപങ്ങളെല്ലാം കഴുകി തങ്ങളെ ശുദ്ധരാക്കും എന്ന വിശ്വാസത്തിലാണ് ഇൗ പേരു ലഭിച്ചത്. ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമേ ഈ ക്ഷേത്രം പുറത്ത് കാണാനാവൂ. ബാക്കി സമയങ്ങളില്‍ കടല്‍ജലം വന്നു മൂടുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.  വേലിയിറക്കത്തിന്റെ സമയം നോക്കിയാണ് ക്ഷേത്ര ദർശനം. കടലിലൂടെ കാല്‍നടയായി സഞ്ചരിച്ച് വേണം ക്ഷേത്രത്തിലെത്താൻ. വേലിയിറക്ക സമയത്ത് മാത്രമേ വെള്ളം ഇറങ്ങി പ്രതിഷ്ഠയും വിഗ്രഹങ്ങളും കാണാനാവൂ. എല്ലാ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും അമാവാസിയിലെ സന്ദര്‍ശനത്തി...

ചൈനയിലെ ക്വിനായി തടാകത്തിന്റെ അടിയിലെ പുരാതന നഗരം Ancient Underwater City Submerged in China's Qiandao Lake

ചൈനയിലെ ക്വിനായി തടാകത്തിൽ നോക്കിയാൽ അസാധരണമായി എന്തൊ ങ്കിലും മുണ്ടെന്ന് ഊഹിക്കാൻ കഴിയില്ല എന്നാൽ ഈ തടാകത്തിന്റെ അടിയിൽ നിദ്രകെള്ളുന്ന ഒരു നഗരം മുണ്ട് ' പുരതാന കാലത്ത് മിംഗ് .ക്വിങ്് രാജാ വംശങ്ങൾ നിലനിർത്തി സംരക്ഷിച്ച നഗരം   എന്നാൽ 1959-ൽ  ചൈന മുക്കിയ ഒരു നഗരം ഇപ്പോള്‍ ഡൈവേഴ്സിന്റെ സ്വര്‍ഗമാണ്. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്തിരുന്ന ലയണ്‍ സിറ്റി എന്നറിയപ്പെട്ട ഷിചെന്‍ഗ് നഗരം ഇന്നില്ല, അവിടെ മുകളില്‍ നിന്നും നോക്കിയാല്‍ വെള്ളം മാത്രമാണ് കാണുക. ഇനി എങ്ങിനെ ഈ നഗരം മുങ്ങിയെന്ന് അറിയേണ്ടേ? ചൈന മുക്കുകയായിരുന്നു ഈ നഗരത്തെ. 56 വര്‍ഷം മുന്‍പുവരെ ഇവിടം ചൈനീസ് കിഴക്കന്‍ പ്രവിശ്യയുടെ ഭരണസിരാകേന്ദ്രവും, വാണിജ്യ തലസ്ഥാനവും ഒക്കെ ആയിരുന്നു. തങ്ങളെ ബാധിച്ചിരുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ചൈനാ എടുത്ത തീരുമാനമാണ് ഈ നഗരത്തിന്റെ ഭാവി വെള്ളത്തിനടിയില്‍ ആക്കിയത്. പ്രദേശവാസികളായ 300 '000 ആളു ക ളെ അവിടെ നിന്നു മാറ്റി പാർപ്പിച്ചതിനുശോഷമാണ് നാഗരത്തെ മുക്കിയത് ഷിചെന്‍ഗ് നഗരത്തിന്റെ ചുറ്റുഭാഗവും 5 പര്‍വ്വതങ്ങള്‍ നിലകൊണ്ടിരുന്നു. ആ പര്‍വ്വതങ്ങളെ അണക്കെട്ടാക്കി എന്...

വാഗീശ്വരി ക്യാമറ vageeswari camera

“വടക്കുനോക്കിയന്ത്രം” സിനിമയില്‍ ശ്രിനിവാസനും പാര്‍വതിയും ഫോട്ടോ എടുക്കുന്ന കോമഡി നിങ്ങള്‍ കണ്ടിട്ടുണ്ടാക്കും അതിലെ ക്യാമറയും ആരും മറക്കില്ല..  ലോകത്തെ ഏറ്റവും മികച്ച ഫീൽഡ് ക്യാമറ എന്നറിയപ്പെട്ട വാഗീശ്വരി ക്യാമറയുടെ നിർമ്മാതാവ് ആലപ്പുഴ കണ്ണൻവർക്കി പാലത്തിന് സമീപം വാഗീശ്വരിയിൽ കെ. കരുണാകരൻ 2016 ഏപ്രില്‍ 19 അന്തരിച്ചു. വാഗീശ്വരി ക്യാമറയുടെ ചരിത്രം അറിയാമോ? ക്യാമറ വാങ്ങുന്നതിനും ഫോട്ടോഗ്രാഫിക്കു വേണ്ട അനുബന്ധ കാര്യങ്ങള്‍ ഒരുക്കുന്നതിനും പ്രയാസമുള്ള ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. ക്യാമറയുമായി ബന്ധപ്പെട്ട പലതും വാങ്ങുന്നതിന് നിയന്ത്രണമുണ്ടായിരുന്നു ആക്കാലത്ത്. രണ്ടാം ലോക മഹായുദ്ധം ഇതു കൂടുതല്‍ വഷളാക്കിയത്രെ. അങ്ങനെ ഇരിക്കുമ്പോഴാണ് പത്മനാഭന്‍ നായര്‍ എന്ന സ്റ്റുഡിയോ നടത്തിപ്പുകാരനായ ഫോട്ടോഗ്രാഫര്‍ തന്റെ കേടായ ക്യാമറ എങ്ങനെയെങ്കിലും നന്നാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ പട്ടണത്തില്‍ വാഗീശ്വരി എന്ന പേരില്‍ സംഗീത ഉപകരണങ്ങള്‍ വില്‍ക്കുകയും നന്നാക്കി കൊടുക്കുകയും ചെയ്യുന്ന സ്ഥാപനം നടത്തിയിരുന്ന കുഞ്ഞു ഭാഗവതരെ സമീപിക്കുന്നത്. ക്യാമറകള്‍ അന്നും ഇന്നും ഇവിടെ ഇറക്കുമ...

നീലക്കണ്ണുകളും വെള്ളരോമങ്ങളുമുള്ള ആൽബ ;ലോകത്തിലെ ഒരേയൊരു ആൽബിനോ ഒറാങ് ഉട്ടാൻ!Rare albino orangutan spotted in Kalimantan rainforest

ലോകത്തിൽ അവശേഷിക്കുന്ന ഒരേയൊരു ആൽബിനോ ഒറാങ് ഉട്ടാനെ ബോർണിയോ ദ്വീപിൽ ജീവനോടെ കണ്ടെത്തി. ആൽബ എന്നു പേരു നൽകിയിരിക്കുന്ന ഒറാങ് ഉട്ടാനെ ഒരു വർഷത്തിനു ശേഷമാണ് വീണ്ടും ബോർണിയോ ദ്വീപിലെ മഴക്കാടുകളിൽ കണ്ടെത്തിയത്. ബോർണിയോ ഒറാങ് ഉട്ടാന്‍ സർവൈവൽ ഫൗണ്ടേഷൻ 2017ലാണ് ആൽബയെ ഏറ്റെടുത്തത്. അതിനുമുൻപ് ഒറാങ് ഉട്ടാനെ ഇന്തോനീഷ്യയ്ക്ക്‌ കീഴിലുള്ള ബോർണിയോ ദ്വീപിന്റെ ഭാഗത്ത് വസിക്കുന്ന ഗ്രാമവാസികൾ വളർത്തുമൃഗമായി കൂട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കണ്ടെത്തുന്ന സമയത്ത് ഭക്ഷണകുറവും നിർജലീകരണവും കീടങ്ങളുടെ ആക്രമണവും മൂലം ക്ഷീണിച്ച നിലയിലായിരുന്നു ആൽബ. നീലനിറത്തിലുള്ള കണ്ണുകളും വെള്ളരോമങ്ങളുമുള്ള ഒറാങ് ഉട്ടാനെ 2018 അവസാനത്തോടെയാണ് ബോർണിയോ മഴക്കാട്ടിലേക്കു തുറന്നുവിട്ടത്. ആൽബയ്ക്ക്‌ അന്ന് 6 വയസ്സ് പ്രായം ഉണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ബോർണിയോ വനത്തിൽ കണ്ടെത്തിയപ്പോൾ  ആൽബയുടെ ആരോഗ്യം തൃപ്തികരമായിരുന്നുവെന്ന് അധികൃതർവ്യക്തമാക്കി. മരത്തിൽ ഭക്ഷണം തേടുന്ന നിലയിലാണ് ആൽബയെ കണ്ടെത്തിയത്. അമ്മയിൽ നിന്നും വേർപെട്ട ശേഷം വേട്ടക്കാരുടെ കയ്യിൽ അകപ്പട്ടാകാം ആൽബ നാട്ടിലെത്തിയതെന്നാണു കരുതു...
തൃശൂർ ജില്ലയിലെ തിരുവില്വാമലപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം. മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും ഗംഗാനദിക്ക് തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം വള്ളുവനാടിന്റെ നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്നൊരിടമുണ്ട്; ഐവർ മഠം. കുളിർമ തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത, ഈ മഹാ ശ്മശാനത്തിൽ ഒരു ദിനം മരവിച്ച കാഴ്ചകൾക്കായി നമുക്ക് മാറ്റിവെക്കാം. കാശികഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതശരീരങ്ങൾ എരിഞ്ഞമർന്ന ഒരിടമാണ് ഐ...