Skip to main content

Posts

Showing posts from May, 2019

മാംഗോ മെഡോസ് ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്ക്

ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്കായ കോട്ടയം കടുത്തുരുത്തിയിലെ ആയാംകുടി മാംഗോ മെഡോസിനെ പരിചയപ്പെടാം . കേരളത്തിലെ സഞ്ചാരികള്‍ക്കായി ജൈവലോകത്തിന്‍റെ പറുദീസ തീര്‍ക്കാന്‍   ഒറ്റയാനായി  സ്വയം   ഒരു നിയോഗം  ഏറ്റെടുത്തിരിക്കുകയാണ് എന്‍.കെ. കുര്യന്‍ എന്ന കാര്‍ഷിക (സിവില്‍) എഞ്ചിനീയര്‍. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്ത്യയിലും വിദേശത്തുമായി മരം തേടി അലഞ്ഞാണ്  പ്രവാസിയായ കടുത്തുരുത്തി കളപ്പുരക്കല്‍ നെല്ലിക്കുഴി കുര്യന്‍ ലോകത്തിലെ ആദ്യത്തെ അഗ്രികള്‍ച്ചര്‍ തീം പാര്‍ക്കായ  മാംഗോ മെഡോസില്‍ പുതിയൊരു ജൈവ -സസ്യലോകം സൃഷ്ടിച്ചത്. ലോകത്തിലെ അപൂര്‍വ്വമായ പരിസ്ഥിതി - ജൈവ ആവാസ വ്യവസ്ഥയുടെ കണ്ണികള്‍ കൂട്ടിയിണക്കിയ   നിര്‍മ്മലമായ ജീവലോകമാണ്  മാംഗോ മെഡോസ്. കോട്ടയം  ജില്ലയിലെ കടുത്തുരുത്തി ആയാംകുടിയിലെ മുപ്പത്തിയഞ്ച് ഏക്കര്‍  ഭൂമിയില്‍ എന്‍.കെ. കുര്യന്‍  എന്ന എഞ്ചിനീയറുടെ കരസ്പര്‍ശം കൊണ്ട്  സൃഷ്ടിക്കപ്പെട്ട ഹരിതാഭ  ഏവരുടേയും മനം കവരുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി   ഊണിലും ഉറക്കത്തിലും മരത്തിന് വേണ്ടി ജീവിതം...

ബഹിരാകാശ കോളനികളിൽ രാപ്പാർക്കാം

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഒടുവില്‍ ബഹിരാകാശ പദ്ധതികളെക്കുറിച്ച് മനസ് തുറന്നു. ജെഫ് ബെസോസിന്റെ ലൂണാര്‍ ലാണ്ടര്‍ എന്ന വ്യോമയാന കമ്പനി വര്‍ഷങ്ങളായി നടത്തുന്ന രഹസ്യ ഗവേഷണങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം പുറത്തുവിട്ടു. ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുന്നതിനൊപ്പം ഒരു കോടി വരെ മനുഷ്യര്‍ പാര്‍ക്കുന്ന ബഹിരാകാശ കോളനികള്‍ നിര്‍മ്മിക്കുകയാണ് ബെസോസിന്റെ സ്വപ്‌ന പദ്ധതി. 1970ല്‍ ഭൗതികശാസ്ത്രജ്ഞനായ ജെറാര്‍ഡ് ഒ നീലാണ് ഇത്തരം മനുഷ്യര്‍ക്ക് താമസിക്കാനാകുന്ന ബഹിരാകാശ കോളനികളെന്ന പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ജെഫ് ബെസോസിന്റെ അധ്യാപകനായിരുന്നു ജെറാര്‍ഡ് ഒ നീല്‍. നഗരങ്ങളും കൃഷിയിടങ്ങളും കാടുകളും അടങ്ങുന്നതാണ് ഇത്തരം ബഹിരാകാശ കോളനികള്‍. ഭൂമിയില്‍ നിന്നും അധികം അകലെയല്ലാതെയാകും ഇത്തരം ബഹിരാകാശ കോളനികളുണ്ടാകുക. സുഖവാസകേന്ദ്രമായ മക്കാവുവിലെ ഏറ്റവും നല്ല ദിവസത്തെ കാലാവസ്ഥ എന്നും ഉണ്ടായാല്‍ എങ്ങനെയിരിക്കും? അതുപോലെയായിരിക്കും തന്റെ ബഹിരാകാശ കോളനിയിലെ കാലാവസ്ഥയെന്നാണ് ജെഫ് ബെസോസിന്റെ അവകാശവാദം. മഴ, ഭൂമികുലുക്കം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി പ്രതിഭാ...

നായ്‍ക്കള്‍ ചാടി ആത്മഹത്യ ചെയ്യുന്ന പാലം

സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്‍ഗോ നഗരത്തിന് അടുത്ത് ഓവര്‍ട്ടണ്‍ എന്നൊരു പാലമുണ്ട്. 1895ല്‍ പണി കഴിപ്പിച്ച ഈ പാലത്തിന് മരണത്തിന്‍റെ പാലം എന്നൊരു പേരുകൂടിയുണ്ട്. മനുഷ്യരല്ല മറിച്ച് നായകളാണ് ഈ പാലത്തില്‍ നിന്ന് ചാടി മരിച്ചിരുന്നത് . ചരിത്ര പ്രാധാന്യം ഏതുമില്ലെങ്കിലും സ്കോട്ടലണ്ടിലെ ഓവർ ടോൺ പാലത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് കൗതുകകരവും നിഗൂഢവുമായിരിക്കും എന്ന് കരുതുന്നു. 1895 ൽ HE മിൽനർ പണി കഴിപ്പിച്ച ഓവർ ടോൺ പാലം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചത് (കുപ്രസിദ്ധി എന്നും പറയാം ) പാലവുമായി ബന്ധപ്പെട്ട നിഗൂഢതകളുടെ പേരിലാണ്. ഓവർട്ടോൺ എസ്റ്റേറ്റുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ നായകളുമായി പോയാൽ പാലത്തിന്റെ ഒരു പ്രത്യേക പോയിന്റിൽ എത്തിയാൽ തികച്ചും നിഗൂഢമായ കാരണത്താൽ നായകൾ പെട്ടെന്ന് തന്നെ കൈവരിയുടെ മുകളിലൂടെ 50 അടിയോളം താഴേക്ക് കുതിച്ച് ചാടി ആത്മഹത്യ ചെയ്യുന്നു. അത്ഭുതകരവും നിഗൂഢവുമായ കാര്യങ്ങൾ എന്തെന്നാൽ നായകൾ എല്ലാം തന്നെ പാലത്തിന്റെ ഒരേ വശത്തുകൂടി ഒരേ പോയന്റിൽ നിന്നുമാണ് താഴെയുള്ള പാറയിലേക്ക് ചാടി ചാകുന്നത്. വർഷത്തിൽ 50 ഓളം നായകൾ ഇങ്ങനെ ചാടി ആത്മഹത്യ ചെയ്യുന്നു. 1950 മുതൽ ഇന്നുവരെ 500 ഓളം ...

ദ്രോണർ

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ പാണ്ഡവരുടെയും കൌരവരുടെയും ഗുരുനാഥനായ ദ്രോണർ. ഭരദ്വാജ മഹർഷിയുടെ പുത്രനാണ് ഇദ്ദേഹം. ദ്രോണത്തിൽനിന്ന്(കുടം) ജനിച്ചവനാകയാലാണ് ദ്രോണർ എന്നു പേര് ലഭിച്ചത്. ഭരദ്വാജൻ ഒരിക്കൽ കുളിക്കുന്നതിനായി ഗംഗയിലിറങ്ങുമ്പോൾ ഘൃതാചി എന്ന അപ്സരസ്സിനെ കാണുന്നു. മുനിയെ കണ്ടമാത്രയിൽ ഘൃതാചി ഓടിയകന്നെങ്കിലും അവളുടെ വസ്ത്രം ഒരു പുല്ലിലുടക്കി ഊർന്നുവീണുപോയി. പൂർണരൂപത്തിൽ ആ കോമളരൂപം കണ്ട മഹർഷിക്ക് ഇന്ദ്രിയസ്ഖലനമുണ്ടായി. സ്ഖലിച്ച ദ്രവം ഒരു ദ്രോണത്തിൽ സൂക്ഷിച്ചു. അതിൽനിന്ന് ജനിച്ച ശിശുവാണ് ഇദ്ദേഹം. അഗ്നിവേശമുനിയിൽനിന്നാണ് ദ്രോണർ ആയുധവിദ്യ അഭ്യസിച്ചത്. ശരദ്വാന്റെ പുത്രിയായ കൃപിയെ വിവാഹം കഴിച്ചു. ഇവരുടെ പുത്രനാണ് അശ്വത്ഥാമാവ്. തന്റെ പ്രിയ ശിഷ്യനായ അർജുനനെക്കാൾ കേമനായ ഒരു വില്ലാളി ഉണ്ടാകരുതെന്ന് ആഗ്രഹിച്ച ദ്രോണർ വേടകുമാരനായ ഏകലവ്യനോട് പെരുവിരൽ ദക്ഷിണയായി തരണമെന്ന് ആവശ്യപ്പെട്ടത് ദ്രോണാചാര്യരുടെ മഹത്ത്വത്തിന് കളങ്കമായി നിലനില്ക്കുന്നു. ഭാരതയുദ്ധത്തിനു തൊട്ടുമുമ്പ് ആശീർവാദം വാങ്ങാനെത്തിയ ധർമപുത്രരെ ദ്രോണർ അനുഗ്രഹിക്കുകയും തനിക്ക് കൗരവപക്ഷത്ത് നില്ക്കേണ്ടിവന്നതെന്തെന്നു വിശദീകരിക്കു...

ലിവര്‍ ക്യാന്‍സര്‍, പ്രാരംഭ ലക്ഷണങ്ങള്‍

മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും രണ്ടാമത്തെ വലിയ അവയവവും കൂടിയാണിത്. ആരോഗ്യകരമായ ഒരു ജീവിതത്തിന് കരളിന്‍റെ ശരിയായ പ്രവര്‍ത്തനം ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ന് ഏറെ കണ്ടുവരുന്ന മാരകമായ ഒരു രോഗമാണ് കരളിലുണ്ടാകുന്ന ക്യാന്‍സര്‍. കരളിന്‍റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സംശയങ്ങള്‍ തോന്നിക്കുന്ന ചില അടയാളങ്ങള്‍ ഉണ്ടാവാം. ഇവ നേരത്തെ മനസിലാക്കിയിരുന്നാല്‍ തുടക്കത്തില്‍ തന്നെ ശരിയായ വൈദ്യസഹായം നേടാനാവും. ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ വേഗത്തില്‍ രോഗമുക്തി നേടാനാവും. കരളിലെ ക്യാന്‍സര്‍ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളും, പൊതുവായ സൂചനകളുമാണ് ഇവിടെ പറയുന്നത്. മഞ്ഞപ്പിത്തം മഞ്ഞപ്പിത്തം ഒരു രോഗമല്ല. കരളിന്‍റെ പ്രവര്‍ത്തനത്തിലുള്ള തകരാറാണ്. കരളിന്‍റെ പ്രവര്‍ത്തനം തകരാറിലാകുന്നത് ശരീരത്തില്‍ ബിലിറൂബിന്‍ പെരുകുന്ന അവസ്ഥയുണ്ടാക്കും. കരളിലെ ക്യാന്‍സറിന്‍റെ ലക്ഷണമായി മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെടാറുണ്ട്. ശരീരഭാരം കുറയല്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ ശരിയായി നടത്തിക്കൊണ്ട് പോകാന്‍ സഹായിക്കുന്ന അവയവമാണ് കരള്‍. കരളിന്‍റെ പ...

ആനകളുടെ അനാഥാലയം

ആനകൾക്കായി ഒരു അനാഥാലയം ഉണ്ട് നമ്മുടെ നാട്ടിൽ അല്ല അങ്ങ് ശ്രീലങ്കയിൽ. നമുക്കും മാതൃക ആക്കാൻ ഒരു അനാഥാലയം. വന്യ മൃഗങ്ങളുടെ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടതും കൂട്ടം തെറ്റിയതുമായ ആനകളാണ് ഇവിടെ ഏറ്റവും കൂടുതൽ ഉള്ളത്. പരിക്കുപറ്റിയ ആനകളും കാല്‍നഷ്ടപ്പെട്ട വികലാംഗരായ ആനകളും ഈ അനാഥാലയത്തിലെ അന്തേവാസികളാണ്. മനുഷ്യർക്ക് മാത്രമല്ല, മൃ​ഗങ്ങൾക്കുമുണ്ട് അനാഥാലയം. ഇത്തരത്തിൽ വാർദ്ധക്യം കൊണ്ടും മുറിവേറ്റും ഒറ്റപ്പെട്ടും കഴിയുന്ന ആനകൾക്ക് വേണ്ടി ഒരു അനാഥാലയമുണ്ട്. അയൽ രാജ്യമായ ശ്രീലങ്കയിലാണ് ആനകൾക്ക് വേണ്ടിയുള്ള ഈ അനാഥാലയം. കൊളംബോയിലെ വിമാനത്താവളത്തില്‍ നിന്ന് പ്രധാന ഹില്‍സ്റ്റേഷനായ കാള്‍ഡിയിലേക്ക് പോകുന്ന വഴിയിൽ പിന്നാവാല എന്ന സ്ഥലത്താണിത്. ഡേവിഡ് ഷെൽറിക് വൈൽഡ്ലൈഫ് ട്രസ്റ്റ് എന്നാണ് ഈ ആന അനാഥാലയത്തിന്റെ പേര്.  25 ഏക്കർ വിസ്തൃതിയുള്ള അനാഥാലയത്തിൽ 52 ഗജവീരന്മാരാണ് ഇപ്പോഴുള്ളത്. 1977 ൽ ശ്രീലങ്കൻ മൃരസം​രക്ഷണ വകുപ്പാണ് കാട്ടിനുള്ളിൽ ഈ അനാഥാലയം നിർമ്മിച്ചത്. വന്യ മൃഗങ്ങളുടെ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടതും കൂട്ടം തെറ്റിയതുമായ ആനകളാണ് ഇവിടെ ഏറ്റവും കൂടുതൽ ഉള്ളത്. പരിക്കുപറ്റിയ ആനകളും കാല്...

ഉറക്കത്തിന്റെ ഉള്ളറകള്‍

വിവരണം: കെ എ ജോണി ഉറങ്ങാത്ത മനുഷ്യരില്ല, മൃഗങ്ങളും പക്ഷികളുമില്ല. 25 കോടി വർഷങ്ങൾക്കു മുമ്പ് ജിവിച്ചിരുന്ന ദിനോസറുകൾ ഉറങ്ങുമായിരുന്നു. എന്തിന് തീരെ ചെറിയ പുഴുക്കൾ വരെ ഉറങ്ങിയും ഉണർന്നുമാണ് ജിവിക്കുന്നത്. ഭക്ഷണം കുറച്ചു ദിവസം കഴിച്ചില്ലെങ്കിലും നമ്മളൊക്കെ ജീവിക്കും. എന്നാൽ ഉറക്കമില്ലാതായാൽ ആയുസ്സിന് പിന്നെ അധികം ദൈർഘ്യമുണ്ടാവില്ല. ഇത്രയും സുപ്രധാനമായ ഒരു ജിവിത പ്രക്രിയയാണെങ്കിലും ഉറക്കത്തെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ നമുക്കറിയാവൂ എന്നതാണ് വാസ്തവം. ഈ കുറവ് നികത്തുകയാണ് സ്വാമി സുബ്രമണ്യം മാസ്റ്ററിങ് സ്ലീപ് എന്ന ഗ്രന്ഥത്തിലൂടെ. അറിയപ്പെടുന്ന ഫിസിഷ്യനും ഫാർമക്കോളജിസ്റ്റും ന്യൂറൊസയന്റിസ്റ്റുമായ സ്വാമിനാഥൻ പെൻസിൽവാനിയ സർവ്വകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. പഠനവും ഓർമ്മയുമായി ബന്ധപ്പെട്ട് ബ്രെയിൻ കെമിസ്ട്രിയിൽ സുബ്രമണ്യം നടത്തിയിട്ടുള്ള ഗവേഷണങ്ങൾ ലോകത്തെ പ്രമുഖ ന്യൂറൊ സയൻസ് ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറഞ്ഞത് ഒരു ദിവസം 7 മണിക്കൂറിനും ഒമ്പത് മണിക്കൂറിനുമിടയിലെങ്കിലും ഉറങ്ങണമെന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. ഉറക്കത്തിന് ഓവർഡോസില്ലെന്നും ഒരാൾക്ക് എത്രമാത്രം ഉറക്ക...

വൃക്ക

സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ (ഇംഗ്ലീഷ്:Kidney). . യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. മനുഷ്യന്റെ മാത്രമല്ല, പരിണാമത്തിലൂടെ വൃക്കകൾ ലഭിച്ച എല്ലാ ജീവിവർഗ്ഗങ്ങളുടേയും ശരീരത്തിൽ നിന്നും മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക എന്ന് അറിയപ്പെടുന്നത്. ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. ഘടന മനുഷ്യ ശരീരത്തിൽ വക്ഷീയ ചട്ടക്കൂടിനു താഴെ വയറിന്റെ പിൻഭാഗത്തായി കശേരുക്കളുടെ മുൻപിൽ രണ്ട്‌ വശത്തായി ഒരു ജോഡി വൃക്കകൾ സ്ഥിതി ചെയ്യുന്നു. മനുഷ്യശരീരത്തിന്റെ 0.5% ഭര വരുന്ന ഈ അവയവം മുഷ്ടിയോളം വലിപ്പമുള്ളതാണ്. ഹ്രുദയം പമ്പുചെയ്യുന്നതിന്റെ 20% രക്തം വൃക്കകൾ സ്വീകരിക്കുന്നു. ഓരോ വൃക്...

കുളക്കോഴി

അവിശ്വസനീയമായ പല കാര്യങ്ങള്‍ ലോകത്ത് സംഭവിക്കാറുണ്ട്. അത്തരത്തിലൊരു സംഭവത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 136000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കുളക്കോഴി വിഭാഗത്തില്‍ പെടുന്ന ഒരു പക്ഷിക്ക് വംശനാശം സംഭവിച്ചത്. പക്ഷേ ഇന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലെ പല ദ്വീപുകളിലും ഈ പക്ഷിയെ കാണാന്‍ കഴിയും. ഒരിക്കല്‍ വംശനാശം സംഭവിച്ചിട്ടും വീണ്ടും ഉയര്‍ത്തെഴുന്നേറ്റു വന്ന ഒരുപക്ഷേ ലോകത്തെ ഏക പക്ഷി വര്‍ഗമായിരിക്കും ഈ വിഭാഗത്തില്‍ പെട്ട കുളക്കോഴികള്‍. ഇവക്കു സംഭവിച്ച ഈ അപൂര്‍വ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കുകയാണിപ്പോള്‍ ഗവേഷകര്‍. ഇറ്ററേറ്റീവ് ഇവല്യൂഷന്‍ എന്നാണ് കുളക്കോഴികള്‍ക്കു സംഭവിച്ച ഈ പ്രതിഭാസത്തെ ഗവേഷകര്‍ വിളിക്കുന്നത്. ഒരിക്കല്‍ വംശനാശം സംഭവിച്ചിട്ടും തിരികെ എത്തിയതിനാലാണ് ഈ പേര് ലഭിയ്ക്കാന്‍ കാരണം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അലഡാബ്ര എന്ന ദ്വീപിലാണ് ഇവയെ ഏറ്റവുമധികം ഇന്നു കാണാനാകുക. എന്നാല്‍ ഇതേ ദ്വീപില്‍ പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ജീവികളുണ്ടായിരുന്നു എന്ന കണ്ടെത്തലാണ് ഗവേഷകരെ അമ്പരപ്പിച്ചത്. ഇപ്പോഴുള്ള ജീവികള്‍ ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രം ദ്വീപിലേക്...